മേഘങ്ങളെ മേച്ചു കൊണ്ട്
പെൺകുട്ടി കടൽത്തീരത്തേക്ക്
സ്കൂട്ടറോടിച്ചു പോവുന്നു
അവളുടെ വെള്ളയുടുപ്പ്
കാറ്റിലുലഞ്ഞ തിര
അവൾ ,
കടലിൽ ലയിക്കേണ്ടുന്ന ജലം
മേഘങ്ങൾ,
ക്ഷണികമായ നനുത്ത പഞ്ഞിക്കെട്ടുകൾ
സ്കൂട്ടറിന് ,
ബദാം മരത്തിനു ചുവട്ടിലെ
അനന്തമായ ഏകാന്തത
പെൺകുട്ടി കടൽത്തീരത്തേക്ക്
സ്കൂട്ടറോടിച്ചു പോവുന്നു
അവളുടെ വെള്ളയുടുപ്പ്
കാറ്റിലുലഞ്ഞ തിര
അവൾ ,
കടലിൽ ലയിക്കേണ്ടുന്ന ജലം
മേഘങ്ങൾ,
ക്ഷണികമായ നനുത്ത പഞ്ഞിക്കെട്ടുകൾ
സ്കൂട്ടറിന് ,
ബദാം മരത്തിനു ചുവട്ടിലെ
അനന്തമായ ഏകാന്തത
ഒരു നിമിഷത്തേക്ക്
ഈ മതിലിനിപ്പുറത്ത് നിന്ന്
നിന്നോടെന്തെങ്കിലും മിണ്ടാൻ തോന്നി
ഏതു വാക്കിന്റെയറ്റത്തു വെച്ചും
പിടിവീണേക്കുമെന്നോർത്ത്
പിൻവാങ്ങി
അവൾ എന്നെ വെറുതെ വെറുതെ വെറുത്തു
വെറുപ്പിനെപ്പോലും ചോദ്യം ചെയ്യാൻ
ഞാൻ ശ്രമിക്കില്ലെന്നോർത്ത്
ഒച്ചയുയർത്തിയാലും
എന്റെ ശബ്ദം
ഈ കാറ്റുകളുടെ കലമ്പലുകൾക്കിടയിൽ
ആരും കേൾക്കില്ലെന്നുറപ്പിച്ച്
അവൾ അതിതീവ്രമായി എന്നെ വെറുത്തു
എന്റെ നിഴൽ കാണുന്നയിടങ്ങളിൽ അവൾ തിരിഞ്ഞു നിന്നു
എനിക്കു ചുറ്റുമുള്ളവരോട്
നിരന്തരം പരിഭവിച്ചു
എന്നെക്കുറിച്ചോർത്ത്
ആളി വെളിച്ചമായി
എന്നോടുള്ള വെറുപ്പിൽ
നിരന്തരം ജീവിച്ച്
അവൾ എന്തോ തെളിയിച്ചു കൊണ്ടിരുന്നു
ഞാൻ അവൾക്കു പിന്നിലെ ഇരുട്ടിൽ
പരാജിതയായി ജീവിച്ച് മരിച്ചു