എല്ലാവരും തിരക്കിട്ടോടുമ്പോൾ
അവർ ഒരു ഉറുമ്പിനു വഴിപറഞ്ഞുകൊടുക്കും
വഴിയിലെ പുല്ലിനോടും പൂമ്പാറ്റയോടും
പിറുപിറുക്കും
വേനലിൻ ചൂടേറ്റു ചുവന്ന
വാകയുടെ വിഷാദത്തെ
നട്ടുച്ച വെയിലത്ത്
എത്ര നേരമെങ്കിലും നോക്കി നില്ക്കും
ചിലർ അങ്ങിനെയാണ്
അവരുടെ പേര്
അവരുൾ പ്പെടെ എല്ലാവരും
മറന്നു പോയിരിക്കും
കാരണാതീതമായ ഒരു ചിരിയിൽ
ഒരൊറ്റ നാമത്തിൽ
അവരോര്മിക്കപ്പെടും
കാലക്രമേണ ഗ്രാമചരിത്രങ്ങളിലെ
ഏറ്റവും ശക്തമായ മിത്തുകളായി
ആലിൻ ചുവട്ടിലും ചുടലപ്പറമ്പിലും
ചെന്നിരിക്കും
ഓർമകളിൽ എന്നും കല്ലുരുട്ടും
No comments:
Post a Comment